Wednesday, July 4, 2018

ചക്രത്തിൽ അവൾക്കൊപ്പം

 

അന്നൊക്കെ വിശന്നാൽ

ഉച്ചത്തിൽ ഒരു ചിണുക്കം മതി

ചുണ്ടിന്റെ ഇളം ചുവപ്പിൽ തൊടുക്കുന്ന

കറുത്തപഴത്തിൽ ഇനിപ്പു പൊടിക്കുമായിരുന്നു

തീറ്റിപ്പണ്ടം കണ്ടാൽ

മൂളിക്കുതിക്കാൻ ഒന്നാഞ്ഞാൽ മതി

കുഞ്ഞിവയറ്റിൽ മാമം നിറയുമായിരുന്നു
 

മം എന്നു ചൂണ്ടിപ്പറഞ്ഞ നാൾ

വീട്ടിൽ ഉത്സവമായിരുന്നു

ചേലത്തുമ്പിൽ പിടിച്ചു
 

മാമം എന്നൊരു മുദ്രാവാക്യം മുട്ടിലിഴഞ്ഞപ്പോൾ

വിളമ്പുകിണ്ണത്തിൽ പുഞ്ചിരിപ്പാപ്പം ആവിപറത്തി
 

ചിണുക്കം, മൂളക്കം ,കുതിപ്പ് ,മുദ്രാവാക്യം
 

*ജഗൻമനോരമ്യങ്ങളിലേയ്ക്കുള്ള

 

സർവനാമങ്ങളുടെ

വ്യാകരണപ്പടി കയറുകയാണവൾ

 

* ഇടശ്ശേരിക്ക്

 

No comments:

Post a Comment