കെട്ടുപാട്
വിളക്കിയാൽ വിളങ്ങാത്ത
മുറുക്കിയാൽ മുറുകാത്ത
തിരുകിയാൽ ഇറുകാത്ത
പകരമൊന്നു കിട്ടാത്ത
ഇനി ഉണ്ടോ എന്നറിയാത്ത
എന്തെങ്കിലും
എന്ന് ചേരാത്ത
മറച്ചിട്ടും എറിക്കുന്ന
അവയവം പോലെ
തുന്നുംതോറും കീറുന്ന
ജാക്കറ്റിന്റെ
കക്ഷം പോലെ
വെച്ചാൽ മുഴപ്പ്
എടുത്താൽ വിടവ്
എന്ന് ലജ്ജിപ്പിച്ച്
ശ്ലീലം പഴകാത്ത വാക്കേ...
ഉടലിനു വേണ്ടാത്ത നിന്നെ
വെറുതെ കളയാൻ ,
തറയിൽ തൂകാൻ
വയ്യ
നിന്റെയിടം
നിനക്കൊത്ത
ഇരിപ്പിടം
വേറെ
കടിയന്മാരെ വരുത്തിക്കൊത്തിച്ചും
പുളിയന്മാരെ
ആപാദം മധുരിപ്പിച്ചും
അവിടെ കൂടുക
കവിതയുടെ
കെടാത്ത പാടായി
തലക്കെട്ടിൽ തന്നെ.
No comments:
Post a Comment