Thursday, September 7, 2017

നീരാളിച്ചൂര്



പണ്ട് കടൽ കണ്ടു


തിരയിൽ ഇറങ്ങീ

കളിക്കാൻ

വെറും കൗതുകം

കടലടിച്ചേറി നീ

കാൽവിരൽ ചുറ്റി

കിക്കിളിക്കൊണ്ടു

കാൽച്ചുറ്റഴിച്ചൊന്നു

തൊടാൻ ഞാൻ മുതിർന്നൂ

കൗതുകം തന്നെ

നീയഴിഞ്ഞുടനേ

മഷിയിൽ മറഞ്ഞൂ

കുതുകങ്ങൾ തീർന്നു

കടൽകണ്ടു വീണ്ടും

തിര തൊടാൻ മുതിരാതെ

ഉടലീറനാക്കാതെ

കടൽ ചുവക്കുന്നതും

കണ്ടിരുന്നു

കടലടിച്ചേറ്റിയ നുരയിൽ

നീ വീണ്ടും വരിഞ്ഞു

നീന്തുന്നു കൗതുകത്തിരയിൽ

നീ തീർത്ത

നീലമഷിമറയിൽ.

 

(മാതൃഭാഷ മാസിക ജൂലായ്  2017  )

No comments:

Post a Comment