Sunday, October 15, 2017

ശ്രമകരമെന്ന ചില ബോദ്ധ്യപ്പെടുത്തലുകൾക്കു പകരം




എന്തെന്നറിയാനല്ല

ആരെന്നു വിധിക്കാൻ

ഉറച്ചിറങ്ങിയവരേ

ഒറ്റയൊറ്റകളേ

ചെറുകൂട്ടങ്ങളേ

ആൾക്കടലുകളേ,

വേണ്ട മട്ടിൽ മാത്രം

 

വെളിപ്പെടേണ്ട ഒന്നെന്നു

 

വാശിയെന്തിന്?

ഉടുപ്പുകളും ഉടലും കടന്ന്

വീണ്ടുമാഴത്തിലൂളിയിട്ടു ചെല്ലുക

ഉള്ളുകൊണ്ടു തൊടുക

തൊട്ടറിയുക

ഉണ്ടോ?

കിട്ടുന്നുണ്ടോ?

നിങ്ങളുടേതുമായി

അനുനാദപ്പെടുന്ന

ഒരു മിടിപ്പ്.

ഇല്ലെങ്കിൽ

ദയവു കരുതു.

ഇപ്പോഴും തുറന്നിരിക്കുന്ന

വാതിൽ നോക്കു

അതു പുറത്തേയ്ക്കുള്ളതുമാണ്.!..


 !..

No comments:

Post a Comment